Sunday, June 22, 2008

എഴുത്തുകാരുടെ ആത്മീയ ലോകം

എഴുത്തുകാരുടെ ആത്മീയ ലോകം

ലോകത്തിലെ സമ്പന്ന നഗരങ്ങളില്‍ ഒന്നില്‍ കാഷായ വസ്ത്രധാരികള്‍ സ്തൊത്രങ്ങല്‍ ഉരുവിട്ടു റോഡരികിലൂടെ കൂട്ടമായി നീങ്ങുന്നത്‌ കണ്ടപ്പോള്‍ അത്ഭുതം കൂറിയിരുന്നു. ലോകം മുഴുവന്‍ കറങ്ങി നടക്കാന്‍ ഇവര്‍ക്‌ എവിടുന്നാണ്‌ പണം കിട്ടുന്നത്‌ എന്ന് ഞാന്‍ സംശയിച്ചു.പക്ഷെ ഒരു മതത്തിന്റെ ബഹുമാന്യരായ വ്യക്തികളായിരിക്കെ, പുറമെ നിന്നു കൊണ്ട്‌ പണത്തിന്റെ സ്രൊതസ്സ്‌ അന്വേഷിക്കുന്നത്‌ അല്‍പത്തരവും കണ്ണുകടിയും ഉണ്ടെന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ അനാവശ്യ ചിന്തകളില്‍ നിന്ന് പിന്‍-വാങ്ങുകയായിരുന്നു.
എല്ലാ മതങ്ങളിലും അവരവരുടെ ശക്തി കെന്ദ്രങ്ങളില്‍ ഇതൊക്കെ സംഭവിക്കാം എന്നായിരുന്നു എന്റെ ന്യായീകരണം. നമുക്കറിയാത്തതിന്റെ പേരില്‍ മറ്റൊരാളുടേ കര്‍മ്മങ്ങളെ വിമര്‍ശിക്കുന്നത്‌ ശരിയല്ല. ഒരു സന്യാസി അദ്ദേഹത്തിന്റെ മതത്തില്‍ നിന്ന് കൊണ്ട്‌ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ ആ മതത്തിന്റെ അനുയായികള്‍ അയാള്‍ക്കാവശ്യമുള്ള പണം നല്‍കും.ഒരു പക്ഷെ അയാള്‍ മതപരമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി തന്നെ വന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ചെന്ന് വരാം.അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാനുള്ള അസാമാന്യ കഴിവ്‌ എനിക്കില്ല.
എന്നാല്‍ അതേ സന്ന്യാസി തനിക്കുള്ള അംഗീകാരം വ്യക്തി പരമായ നേട്ടങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ പ്രശ്നത്തിന്റെ മര്‍മ്മം മാറുന്നു.ആത്മീയതതയെ മികച്ച കച്ചവട മേഖലയായി അയാള്‍ കണ്ടെത്തി ക്കഴിഞ്ഞു എന്ന് മനസ്സിലാക്കാം. ഇത്‌ മറ്റു മതങ്ങള്‍കും ബാധകമാണ്‍. ഒരു ക്രിസ്ത്യന്‍ പുരോഹിതനോ, മുസ്ലിം പണ്ഡിതനോ ഇങ്ങനെ ചെയ്താല്‍ അത്‌ ആത്മീയതയുടെ വിപണനമായി കരുതപ്പെടും.
ആത്മീയതയെ കരുത്തും മോചനമാര്‍ഗവുമായി കാണാന്‍ ആഗ്രഹിക്കുന്ന ഒരാളെ സമ്പന്ധിച്ചിടത്തോളം വിപണി സാധ്യതകള്‍ പ്രലോഭനങ്ങളാവാറില്ല. ദൈവികമായ അറിവുകളുടെ അടിത്തറയില്‍ നിന്ന്, മാനുഷിക മൂല്യങ്ങളെ വക വെച്ചു കൊണ്ട്‌ ജീവിക്കുന്നയാള്‍, അയാളുടേ നന്മകള്‍ക്ക്‌ സ്രോതസ്സ്‌ കണ്ടെത്തുന്നത്‌ ആത്മീയതയില്‍ നിന്നാണ്‌. മലബാര്‍ സമരത്തിന്റെ ഊര്‍ജ്ജം ആത്മീയത ആയിരുന്നു.മതര്‍ തെരേസ ആത്മീയ സരണിയില്‍ നിന്നുള്ള പ്രതിനിധി തന്നെ.
പക്ഷെ , ഇങ്ങനെ രണ്ടു സാധ്യതകള്‍ ഉള്ള ആത്മീയതയെന്ന വളരെ സെന്‍സിറ്റിവ്‌ ആയ ഒരു വിഷയത്തെ നമ്മുടെ ചില എഴുത്തുകാര്‍ ചാകര കിട്ടിയ പോലെ ആഘോഷിക്കുന്നത്‌ കണ്ടു. സന്തോഷ്‌ മാധവനും, യോഹന്നാനും, തങ്ങളുപ്പാപമാരും, ഒന്നുമല്ലാത്ത ദിവ്യന്മാരും വിസര്‍ജ്ജിച്ച മാലിന്യത്തെ മുന്നില്‍ വെച്ച്‌ അവര്‍ ആത്മീയതയെന്ന അതി-ബ്രുഹത്‌ ഗാംഭീര്യമുള്ള പദത്തെ തങ്ങളുടേതായ ചില്ല് മേടയിലുരുന്ന് കല്ലെറിയുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഒരാള്‍ ചോദിക്കുന്നത്‌ ആള്‍ ദൈവങ്ങളെ വിമര്‍ശിക്കുന്നവര്‍ മതങ്ങളെ വെറുതെ വിടുന്നതെന്ത്‌ എന്തുകൊണ്ട്‌ എന്നാണ്‌. ഇവിടെ ആള്‍ ദൈവവും മതവും തമ്മിലുള്ള അജ-ഗജാന്തരം മറന്നു കൊണ്ടാണ്‌ സ്വയം കൃത കിണറ്റില്‍ ഇരുന്ന് ഇദ്ദേഹം ഇങ്ങനെ ചോദിച്ചു പോകുന്നത്‌.
20 ലക്ഷം പേരെ കൊന്ന കംബൊഡിയന്‍ മുന്‍ പ്രസിഡന്റ്‌ പോള്‍ പോട്ടും, അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിച്ച്‌ രാജ്യ നേതൃത്തതിലേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ വന്ന ലെനിനും ഒരേ പ്രത്ത്യയ ശാസ്ത്രത്തില്‍ നിന്നായിരുന്നു കര്‍മ്മങ്ങള്‍ അനുഷ്ടിച്ചിരുന്നത്‌.ആയിരക്കണക്കിന്‍ പാലസ്തീനി കുഞ്ഞുങ്ങളുടെ മാറിലേക്ക്‌ നിര്‍ദാക്ഷിണ്ണ്യം വെടിയുതിര്‍ക്കുന്ന ഇസ്രായേലി സര്‍കാരും, 14 കാരിയായ ആനി ഫ്രാങ്കും ഒരെ മതത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌.
ഇവ രണ്ടും രണ്ടായി കാണാനുള്ള വകതിരിവ്‌ നമുക്കുണ്ടാകണം.മതങ്ങളില്‍ വിശ്വസിക്കുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യാത്തവരാരുണ്ട്‌ നമ്മുടെ കൂട്ടത്തില്‍. മതം എന്നാല്‍ ജീവിത രീതിയാണ്‌. നമ്മുക്ക്‌ ലഭ്യമായ അറിവില്‍ നിന്നും മനനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന കാഴ്ചപ്പാടുകള്‍ നമ്മുടെ മതമാകുന്നു. അതിന്റെ സംരക്ഷണം നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ നാം ശ്രമിക്കുന്നു. ഇതാണ്‌ നാമെല്ലാവരും ചെയ്യുന്നത്‌.ആ അര്‍ത്ഥത്തില്‍ നാമെല്ലാവരും വിശ്വാസികളും മതപ്രചാരകരും തന്നെ.

അപ്പൊള്‍ ആത്മീയ കച്ചവടവും, മത വിശ്വാസവും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്‌? ഒരാള്‍ വിശ്വാസി ആകുന്നതും അതിന്റെ പ്രചാരണം നടത്തുന്നതും അതിനു വേണ്ടി പണിയെടുക്കുന്നതും എല്ലാം കച്ചവട താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയാണെന്ന് കണ്ണടച്ച്‌ പറയാനോക്കില്ല. .നമ്മുടെ ചിന്തകളുടെ പേരില്‍ നാം അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍ നമ്മുടെ മതപരമായ സങ്കല്‍പങ്ങല്‍ അംഗീകരിക്കപ്പെടുന്നതിന്‌ തുല്ല്യമാണത്‌.നാം ലേഖനങ്ങളും പുസ്തകങ്ങളും എഴുതുമ്പോള്‍ നമ്മുടെ ആശയപ്രക്ഷേപണമാണ്‌ ഉദ്ദേശിക്കുന്നത്‌, അത്‌ വിപണനം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ ആശയങ്ങളുടെ വിപണി സാധ്യത എന്ന് കണ്ണടച്ച്‌ പറയാനൊക്കുമോ?.യത്ഥാര്‍ത്തത്തില്‍ പറ്റില്ല.ഒരാളുടെ താല്‍പര്യങ്ങള്‍ എങ്ങനെയിരിക്കുന്നു എന്നതിനനുസരിച്ചേ അതിനെ തരം തിരിക്കാനാവൂ. തിരക്കു പിടിച്ച തെരുവില്‍ പുതിയ വിദ്യകളുമായി പ്രത്യക്ഷപ്പെട്ട്‌ ആളെ കൂട്ടുന്ന തെരുവ്‌ സര്‍കസുകാരനെ ഓര്‍ത്തു നോക്കൂ. അയാള്‍ തന്റെ കഴിവുകളുടെ വിപണി സാദ്ധ്യത തേടുന്നയാളാണ്‌. എന്നാല്‍ അതേ തെരുവില്‍ മറ്റൊരാള്‍ തന്റെ മെയ്‌ വഴക്കവും ധൈര്യവും ഉപയോഗിച്ചു കാറിനടിയില്‍ പെട്ടു പോകാവുന്ന ഒരു കുഞ്ഞിനെ കൈ പിടിച്ചു രക്ഷപ്പെടുത്തിയാല്‍ നാമതിനെ വിപണി സാധ്യതയായി കാണില്ല. അതിനയാള്‍ക്ക്‌ കിട്ടുന്ന അവാര്‍ഡുകള്‍ അയാളുടെ കച്ചവടത്തിലെ ലാഭവുമല്ല.
ഇതേ തത്വം, അത്മീയതയുടേ തെരുവിലും പ്രയോഗ സാധ്യമാണ്‌. സര്‍കസുകാരന്റെ രൂപത്തില്‍ ഒരു സന്ന്യാസിയൊ,കമ്മ്യൂണിസ്ത്‌ താത്ത്വികനോ,അച്ചനോ,തങ്ങളോ,യുക്തിവാദിയോ ഒക്കെ പ്രത്യക്ഷപ്പെട്ടേക്കാം. ഇവരില്‍ ആര്‍ക്കും താന്താങ്ങളുടെ ആശയത്തെ പ്രക്ഷേപണം ചെയ്യാം, വിപണനം നടത്തുകയും ചെയ്യാം. അതായത്‌ യുക്തിവാദിയും, കള്ള യുക്തിവാദിയും സന്യാസിമാരും, കള്ള സന്യാസിമാരും, താത്വികരും കള്ള താത്വികരും ഒക്കെ ഒരേ കപ്പലിലെ യാത്രക്കാരാണ്‌. ഇതൊന്നും അടിസ്ഥാന പരമായ ആത്മീയതയെയും മത സങ്കല്‍പത്തെയും ദുര്‍ബലപ്പെടുത്തില്ല. മറിച്ച്‌ രണ്ടും രണ്ടായി കാണാനുള്ള വകതിരിവ്‌ നാം സ്വായത്തമാക്കണം എന്നു മാത്രം
ഇങ്ങനെ വിവിധ തലങ്ങളുള്ള ഒരു വിഷയത്തെ, ഏകമാനത്തില്‍ വിവക്ഷിച്ച്‌ എറിഞ്ഞുടക്കാനാണ്‌ ഇവിടെ പലരും ശ്രമിക്കുന്നത്‌. അത്‌ ആപല്‍കരമാണ്‌.

Thursday, June 12, 2008

പള്ളിയില് വെച്ചൊരു ഡയിറ്റ്ങ്

പള്ളിയില് വെച്ചൊരു ഡയിറ്റ്ങ്

ഓഫീസില് നിന്നും ജോലി ആവശ്യാര്ത്ഥം അമേരിക്കയില് പോയപ്പോള് ഉണ്ടായ ഒരു പാടു അനുഭവങ്ങളുണ്ട്. എല്ലാം എഴുതണം എന്നുണ്ട്. പക്ഷെ സ്വസ്ഥമായി ഒരു സമയം കിട്ടുന്നില്ല. കോഴിക്കോട്കാരായ നൌഫലിന്റെയും ഹസീബയുടെയും അവരുടെ കുസ്ര്തി കുടുക്കയായ മകന് അമീനിന്റെയും ന്യൂയോര്കിലെ വീട്ടില് പോയത്. ഹസീബ പൊറോട്ടയും മട്ടന് കറിയും തന്നത്. പിന്നെ അവരുടെ കൂടെ ന്യൂ യോര്ക്ക് നഗരം ചുറ്റിക്കറങ്ങിയത്. വിശ്വ പ്രസിദ്ധമായ നയാഗ്ര കാണാന് പോയി വരുമ്പോള് പോലീസ് പിടിച്ചത്. ഇടയ്ക്ക് പെട്ടെന്ന് അസീസ് സാഹിബിനെ ഓര്മ വന്നു. അപ്പൊ മനസ്സിലേക്ക് ഓടി വന്ന ഒരു സംഭവം ഇതാ ഇവിടെ നിങ്ങള്ക് pdf ഇല് വായിക്കാം.

Devon_memories

Sunday, May 25, 2008

ശ്രീശാന്തിനൊട്‌ കാണിക്കുന്നത്‌

ശ്രീശാന്തിനൊട്‌ കാണിക്കുന്നത്‌

അടപ്പില്ലാത്ത ടിന്നില്‍ ഇന്ത്യന്‍ ഞണ്ടുകളെ കയറ്റി അയച്ച ഒരു കഥ പറഞ്ഞു കേള്‍കാറുണ്ട്‌.എന്തു കൊണ്ട്‌ ഈ ഞണ്ടുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ലെന്ന് അത്ഭുതം കൂറിയ സായിപ്പിനോട്‌ രാജീവ്‌ ഗാന്ധി പറഞ്ഞ വാക്കുകളാണ കഥയുടെ മര്‍മ്മം. ഞണ്ടുകള്‍ക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കാത്തതോ കൊണ്ടല്ല, ഇവയെല്ലാം ഒരെണ്ണം കുറയാതെ ഉദ്ദിഷ്ട സ്ഥലത്ത്‌ എത്തുന്നത്‌ മറിച്ച്‌ കയറിപ്പോകാന്‍ ശ്രമിക്കുന്ന ഞണ്ടിനെ പിന്നില്‍ നിന്ന് സഹ ഞണ്ടുമാര്‍ വലിച്ചു താഴെയിടുന്നതാണ യഥാര്‍ത്ഥ കാരണം.
ഇന്ത്യന്‍ ഉപരിവര്‍ഗത്തെ പരാമര്‍ശിച്ചു കൊണ്ടാണ ഈ കഥ സാധാരണ പറയാറ.ഇക്കഥയുടെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടില്ലെന്ന് തോന്നാന്‍ നിമിത്തമായത്‌ കഴിഞ്ഞ ഒരു മാസമായി ക്രിക്കറ്റ്‌ കളിക്കാരനായ ശ്രീശാന്തിനെ പരിഹസിച്ചു കൊണ്ട്‌ മഴവെള്ളം പോലെ വരുന്ന മെയ്‌ലുകള്‍ കണ്ടതാണ. സഹകളിക്കാരന്റെ മുഖമടച്ച അടി കിട്ടി കലങ്ങിയ കണ്ണുമായി ഗ്രൗണ്ടില്‍ നില്‍കുന്ന ആ പയ്യന്റെ ദയനീയ മുഖമാണ എല്ലവരുടെയും പരിഹാസ ഹേതു.
ഈ ചെറുപ്പക്കാരന്‍ അരെയെങ്കിലും ഉപദ്രവിചതായി ആരും പറഞ്ഞു കേട്ടിട്ടില്ല.കളി മോശമാണെന്നും പറയാറില്ല,( എന്നാല്‍ പിന്നെ ക്രിക്കറ്റ്‌ കണ്‍-ട്രോള്‍ ബൊഡ്‌ കുന്നിക്കു പിടിച്ചു പുറത്തിട്ടു കൊള്ളും). പിന്നെ മലയാളിയായ ഈ ചെറുപ്പക്കാരനെ എല്ലാവരും വളഞ്ഞു പിടിച്ചു അക്രമിക്കുന്നത്‌ എന്തിനാണ്‍? .കഴിഞ്ഞ കുറേ കാലങ്ങളായി മലയാളികളുടെ മെയില്‍ ബോക്സുകളിലെ വിശിഷ്ട വിഭവമായി ശ്രീശാന്ത്‌ പരിഹാസങ്ങ്ല് നിറഞ്ഞെതെങ്ങിനെ ?കളിയില്‍ പല മേഖലയിലും കേമത്തം പ്രകടിപ്പിച്ചപ്പോഴും, സ്ഖലിതങ്ങള്‍ തേടി നമ്മുടെ കണ്ണുകള്‍ അവന്റെ പിറകെ നടന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത്‌, കളി നന്നായതില്‍ അഭിനന്ദിക്കുകയോ ഇഷ്ടമില്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ആയിരുന്നു.
ഇങ്ങനെയൊന്നുമല്ലാതെ ഏറ്റവും മോശമായ രൂപത്തില്‍ പ്രതികരിക്കാന് നമ്മെ പ്രേരിപ്പിച്ചത്‌ ഒരു പക്ഷെ ആ ചെറുപ്പക്കാരന്റെ സഹചമായ പ്രകടനാത്മകതയും, മാതാപിതാക്കളുടെ വാഗ്വിലാസങ്ങളുമായിരിക്കണം. അയാളുടെ പ്രക്രുതത്തിലെ തകരാറുകള്‍ നമുക്കറിയാം, അതിലധികം മാതാപിതാക്കളുടെ വിവിധ സന്ദര്‍ഭങ്ങളിലെ ജാഡയും നമ്മളറിഞ്ഞതാണ്. ഇതിന്റെ പേരിലാണോ കഴിവുണ്ടായിരിക്കെ ഇയാളെ നമ്മള്‍ ക്രൂരമായി അപഹസിക്കുന്നത്‌. എങ്കില്‍ പിന്നെ കേരളത്തിലെ ഒട്ടു മിക്ക നടീ-നടന്മാരും, അവരുടെ രക്ഷിതാക്കളും കാട്ടി ക്കൂട്ടുന്നതിനെ മെയില്‍ ബൊക്സുകളില്‍ നിത്യ വിഭവമാക്കേണ്ടി വരും.എന്തിലധികം പറയണം, മകന്‍ ഒരു ഡോക്ടറോ എഞ്ചിനിയറോ ആയാല്‍ തന്നെ നടപ്പിലും ഇരിപ്പിലും ദ്രുത മാറ്റങ്ങള്‍ കാണപ്പെടുന്ന രക്ഷിതാക്കളിലെ നമ്മുടെ കൂടെ ? ഇവരുടെ ഒക്കെ വാക്കുകളില്‍ മക്കള്‍ ഈ ഗണത്തില്‍ അഗ്രജന്‍ ആണെന്നും, മറ്റാരും നേടിയെടുക്കാത്തതാണെന്നും അല്ലെ അനുഭവപ്പെടാറ്.

സംസാരിക്കുംബോള്‍ മകന് കയ്യെത്തിപ്പിടിച്ച ഗിരി ശൃഖങ്ങളും അവിടെ അവന്‍ മാത്രം നെരിടേണ്ടി വന്ന പ്രയാസങ്ങളുമെല്ലാം കുത്തിയൊലൊച്ചു വരാറില്ലെ. ചക്കിക്കൊത്ത ചങ്കരന്‍ കണക്കെ മകനിലും കാണാറില്ലെ ഈ പറയപ്പെടുന്ന ശ്രീശാന്ത്‌ പ്രതിഭാസങ്ങള്‍. നിമിഷം കൊണ്ട്‌ പൊതു ധാരയില്‍ ക്രീമീലെയറാവാനല്ലെ പുന്നാര മകനും ശ്രമിക്കറ്.അതായത്‌ ഈ ശ്രീശാന്തും അച്ചനമ്മമാരുമെല്ലാം നമ്മുടെ തന്നെ കൂടെയുള്ള സഹനടന്മാരാണ്. കണ്ണാടി നോകാതെ ജീവിക്കുന്ന നമുക്ക്‌ ക്രിക്കറ്റ്‌ ഉപജീവനമാക്കി ജീവിക്കുന്ന ആ പയ്യനെ വെറുതെ വിട്ടു കൂടെ.
പക്ഷെ നമുക്കതാവില്ല. നാളെ ശ്രീശാന്തിനെ ആരെങ്കിലും നാഭിക്ക്‌ ചവിട്ടി താഴെയിട്ടാലും നമ്മള്‍ ചിരിക്കും.നുറു കണക്കിനു കോമാളി മെയിലുകള്‍ രൂപപ്പെടും.നമുക്ക്‌ ഇങ്ങനെ അര്‍മാദിക്കാന്‍ അരെങ്കിലും ഇരകളായി വെണം എന്നതാണ വസ്തുത. നമ്മിലെ തിന്മകള്‍ ആളു കാണാതിരിക്കാന്‍ കണവ മത്സ്യം കുളം കലക്കി മറ പിടിക്കുന്ന പോലെയുളള ഒരു ഏര്പ്പാടണിത്. മറ്റുള്ളവരുടെ കാഴ്ച നമ്മിലേക്ക്‌ എത്താതിരിക്കാന്‍ നമുക്ക്‌ വേറെ മാര്‍ഗങ്ങളില്ല. ഇതിനെ നാടന്‍ ഭാഷയില്‍ തോക്കില്‍ കയറി വെടി വെക്കുക എന്നു പറയും.
വാല്‍ കഷ്ണം:
20-20 ക്രിക്കറ്റൊടു കൂടി, ഈ കളി ഒരു സര്‍കാര്‍ തൊഴില്‍ എന്ന അവസ്ഥയില്‍ നിന്ന് കൊര്‍പൊരേറ്റ്‌ ജോലി ആയി മാറി.അപ്പോ മദ്യ മുതലാളി ചിലപ്പോ ദ്രാവിടിനെ തെറി വിലിചെന്നു വരും.

Monday, May 12, 2008





See the beauty of my village :
I humbly entering to the blogers' world, where I have been wandering around for last one year. I know blogs are limited for online people. But I wanted to say something to echoing back. So I do.
shahir