Wednesday, October 15, 2008

ഒരു നല്ല മനുഷ്യന്‍ വിട പറഞ്ഞപ്പോള്‍‍

[ chennamangallur എന്ന എന്റെ കൊച്ചു നാട് . അവിടെ ഞങ്ങളുടെയൊക്കെ പ്രിയന്കരനായിരുന്ന ടി എന്‍ അബ്ദുറഹിമാന്‍ സാഹിബ് പെട്ടെന്ന് മരണപ്പെട്ടപ്പോള്‍ മനസ്സില്‍ തോന്നിയ ചില ചിന്തകള്‍ . ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം, പരോപകാരിയും, സ്നേഹ സമ്പന്നനും ആയിരുന്നു. വ്യക്തി ബന്ധങ്ങളില്‍ കാണിക്കുന്ന ആത്മാര്തത ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നന്മകളില്‍ ഒന്നാണ്. ]

വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങളില്‍' ജീന്‍ വാന്‍ ജിന്‍ ഒരു പ്രതീകമാവുന്നത്, അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കാനിടയായി നന്മയുടെ വിളക്ക് കെടാതെ പ്രകാശിപ്പിച്ചതിനാല്‍ മാത്രമല്ല. സമൂഹത്തിന്റെ മൂര്‍ച്ചയേറിയ കണ്ണില്‍ അദ്ദേഹം നിരന്തരം അപഹസിക്കപ്പെടുമ്പോള്‍ കൂടിയാണ്. വായനക്കാരനായ മൂന്നാമന് എന്നും ജീന്‍വാല്‍ജിന്‍ ഒരു നല്ല മനുഷ്യനും, പോലിസ് ഇന്‍സ്പെക്ടര്‍ കപട മാന്യതയുടെ പ്രതീകവുമാണ്. രണ്‍ടു പേര്‍ക്കും തങ്ങളുടെ പക്ഷത്തെ ന്യായീകരിക്കാന്‍ കാരണങ്ങള്‍ ആവശ്യത്തിന് ഉണ്‍ടെന്ന വസ്തുത വിസ്മരിക്കാതെ തന്നെയാണ് ഇത് പറയുന്നത്. പക്ഷേ, ഇത്തരം കാരണങ്ങള്‍ ഒരു നാലാമന് മാത്രമേ ഉള്‍ക്കൊള്ളാനാവൂ. ഭൂരിപക്ഷം വരുന്ന വായനക്കാരന് ജീന്‍വാല്‍ ജിന്‍ മാത്രമാണ് ശരി.
ടി.എന്‍. മരിച്ച് എനിക്കൊരു ഷോക്ക് ആയി അനുഭവപ്പെട്ടിരുന്നില്ല. ഫോണ്‍ വന്നപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു മുറിപ്പാട് വന്നപോലെ തോന്നി എന്നു മാത്രം. അല്‍പം കഴിഞ്ഞപ്പോള്‍ മുറിപ്പാട് വലുതാകുന്നതും ശക്തമായ നീറ്റലും തേങ്ങലുമായത് മാറിയതും അറിഞ്ഞു. എത്ര ശ്രമിച്ചിട്ടും മനസ്സിനെ അടക്കാനാവുന്നില്ല. ഒരു കൊച്ചു മുറിപ്പാട് ഇങ്ങനെ പെട്ടെന്ന് വളര്‍ന്ന് ഒരു മുറിവായതും അതിന്റെ വിങ്ങലില്‍ മനസ്സ് തേങ്ങുന്നതും; എല്ലാം കൂടി ദിവസത്തിന് താളം തെറ്റിയപോലെ.
യഥാര്‍ഥത്തില്‍ എന്റെ ആരായിരുന്നു ടി.എന്‍. നല്ല സ്നേഹമുള്ള ഒരയല്‍വാസി. കുഞ്ഞുനാള്‍ മുതല്‍ എസ്.ഐ.ഒ ജമാഅത്ത് പരിപാടികളില്‍ ആകര്‍ഷണീയമല്ലാതെ ചിരിച്ച് എല്ലാവരോടും കുശലം പറഞ്ഞ് നടന്ന മനുഷ്യന്‍. ബാലസംഘം പരിപാടികള്‍ക്കിടയിലോ, പള്ളിയില്‍ 'കുട്ടി' ഇഅ്തികാഫുകള്‍ക്കിടയിലോ വെച്ച് ചെറുതായി പുറത്ത് തട്ടിയ ഓര്‍മയുണ്‍ട്. അന്ന് ടി.എന്‍. ഞങ്ങള്‍ക്ക് നേതാവാണ്. കാലത്തിന്റെ പ്രയാണത്തില്‍ വളര്‍ന്ന് ടി.എന്നിന്റെ കൂടെ ജമാഅത്ത് യോഗങ്ങളില്‍ എത്തിയപ്പോള്‍ കൊച്ചു തമാശകള്‍ പറയാനായി അദ്ദേഹത്തിന്റെ കുടെ ഇരിക്കാറുണ്‍ടായിരുന്നു. ഇതിലപ്പുറം എനിക്ക് അദ്ദേഹവുമായുള്ള വ്യക്തിബന്ധങ്ങളെ ഇഴപിരിച്ചെടുക്കാന്‍ പറ്റുന്നില്ല. സ്വയം വളര്‍ന്നു എന്‍ തോന്നുമ്പോള്‍ നമ്മുടെ പതനം ആരംഭിക്കും എന്നാണ് പറച്ചില്‍. അത്തരം ഏതോ സന്ദര്‍ഭത്തില്‍ ആ മനുഷ്യനെ കളിയാക്കി ചിരിച്ചതും മനസ്സില്‍ കടന്നുവന്നു. ഒട്ടനവധി കഥകള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്‍്. കൊച്ചു കുട്ടിയായ ഞാനടക്കം അത് പറഞ്ഞു ചിരിക്കുന്നു.
എല്ലാവരുടെ ഉള്ളിലും ഒരു സാഡിസ്റ്റ് ഉണ്ട്. തനിക്ക് പ്രാപ്യമായവരെ അവമതിക്കുമ്പോള്‍ സ്വയം വലുതാവുന്നു എന്ന തോന്നലില്‍ ആ സാഡിസം ഉണ്ട്. നമ്മില്‍ പലര്‍ക്കും ഒരു സാഡിസ്റ്റ് ആവാന്‍ ലഭ്യമായി എന്നും ടി.എന്‍. ഉണ്‍ടായിരുന്നു.
സ്വയം കൃതാനര്‍ഥങ്ങള്‍ക്ക് മനുഷ്യന്‍ ന്യായീകരണങ്ങള്‍ ചമച്ചുകൊണ്‍ടേയിരിക്കും. സ്വന്തം നന്മയുടെ പ്രകാശത്തിന് തീവ്രത കുറഞ്ഞ് വരുമ്പോള്‍ അപരന്റെ ഉള്ളിലെ തിളങ്ങുന്ന പ്രകാശം പലര്‍ക്കും അസ്വാസ്ഥ്യങ്ങള്‍ ഉണ്‍ടാക്കും. അങ്ങനെ അസ്വാസ്ഥ്യങ്ങള്‍ ഉണ്‍ണ്‍ടായി വരുമ്പോള്‍ പെട്ടെന്ന് കടന്നുവരുന്ന വികാരമാണ് പരിഹാസം. മറ്റുള്ളവരുടെ കൊച്ചു നന്മകള്‍ പോലും കഴിവുകേടായി വിലയിരുത്താന്‍ നാം ശ്രമിക്കും. ഒന്ന് നിഷ്കളങ്കമായി ചിരിക്കുന്നത് കണ്‍ടാല്‍ ലോകം തിരിയാത്തവനും, ശത്രുവിനോട് മൃദുലമായി സംസാരിച്ചാല്‍ കാര്യബോധമില്ലാത്തവനുമായി ചിത്രീകരിക്കാന്‍ നമ്മുടെയുള്ളിലെ അപകര്‍ഷതാബോധത്തില്‍നിന്നും വരുന്ന സാഡിസം തയാറായി നില്‍പുണ്‍ടാവും. അല്ലെങ്കിലും നിഷ്കളങ്കത ജീവിതവിജയത്തിന്റെ നിദാനമായി എണ്ണാത്ത കാലമാണിത്. അത് ബുദ്ധിയും ഉല്‍സാഹവും ഇത്തിരി കുരുട്ടും കൂടി ചേര്‍ത്താല്‍ മാത്രം നേടിയെടുക്കാവുന്നതായിട്ടാണ് നാം പഠിച്ചു വെച്ചിട്ടുള്ളത്. നമ്മള്‍ ഇപ്പോഴും ജീവിത വിജയത്തിന്റെ ഇത്തരം കൂട്ടുകള്‍ തേടി നടക്കുകയാണ്.
പക്ഷേ, ഒരു നല്ല മനുഷ്യന്‍ ചേന്ദമംഗല്ലൂരിന്റെ ഇടവഴികളിലൂടെ നടന്ന്, മതലുകള്‍ക്കപ്പുറവും ഇപ്പുറവും കുശലം പറഞ്ഞ്, പശുവിന്റെ തീറ്റയും അതിനിടക്ക് ശേഖരിച്ച് ജീവിതവിജയം നേടി യാത്ര പറഞ്ഞുകഴിഞ്ഞു. സ്നിഗ്ദമായ വ്യക്തി ബന്ധങ്ങളില്‍, നന്മയുടെ കണ്ണികള്‍ വിളക്കി ചേര്‍ത്ത് ആത്മാര്‍ഥമായി സ്വന്തം പ്രസ്ഥാനത്തെ സ്നേഹിച്ച ടി.എന്‍. അബ്ദുറഹ്മാന്‍ സാഹിബ് നാടിന്റെ തേങ്ങലാവുന്നത് അങ്ങനെയാണ്.

Thursday, September 25, 2008

നെഹ്‌റു പറഞ്ഞത് ....

"ന്യൂനപക്ഷ തീവ്രവാദത്തെ അടിച്ചമര്‍്ത്താം, പക്ഷെ ഭൂരിപക്ഷ തീവ്രവാദം ഫാഷിസം ആയി വളരും". (ജവഹര്‍ലാല്‍ നെഹ്‌റു).
അത് വളര്ന്നു കഴിഞ്ഞു . ന്യൂനപക്ഷത്തെ (തീവ്രവാദം ഉണ്ടെങ്കിലും ഇല്ലെങ്കിലും) അടിച്ചമര്‍്ത്തല് നിര്ബാധം തുടരുന്നു. ജനാധിപത്ത്യത്തിന്റെ അടിസ്ഥാനം ഭൂരിപക്ഷത്തിന്റെ മൃഗീയ താല്‍പര്യങ്ങളെ ന്യൂനപക്ഷത്തിന്റെ മേല്‍ കെട്ടിവെക്കല് കൂടി ആണെന്ന് മുന്പ് ഒരു മഹാന്‍ പറഞ്ഞത് എത്ര മാത്രം ശരി ആണ് . ഇപ്പോള്‍ അത് ഭൂരിപക്ഷത്തിലെ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ എന്ന് കൂട്ടി വായിക്കണം എന്ന് മാത്രം.
മനുഷ്യന്‍ ഉണ്ടാക്കിയ നിയമങ്ങള്ക്ക് സഹാജാവമായ മനുഷ്യ വിരുദ്ധത കൂടിയുണ്ടെന്ന് വ്യക്തം !!!

Wednesday, July 23, 2008

ഇന്ത്യയുടെ എത്രാമത്തെ മരണം

മന്മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ രാഷ്ടീയ കുതിരക്കച്ചവടത്തിലൂടെ വിശ്വാസ വോട്ട്‌ നെടിയെന്നറിഞ്ഞപ്പോള്‍(എന്ത്‌ വിശ്വാസമാണാവോ ?) N P മുഹമ്മദിന്റെ ' പ്രസിഡെന്റിന്റെ രണ്ടാമത്തെ മരണം' എന്ന കഥ ഓര്‍മ്മ വന്നു. അപ്പോള്‍ ഇത്‌ ഇപ്പോള്‍ ഇന്ത്യയുടെ എത്രാമത്തെ മരണമാണ്‌?
1948ല്‍ ഗാന്ധി വധ്ത്തിലൂടെ RSS ഇന്ത്യയുടെ മാറിടത്തില്‍ ആദ്യ കഠാരയിറക്കി. ശേഷം 1975 ഇല്‍ അടിയന്തിരാവസ്ഥയിലൂടെ ശ്രീമതി ഇന്ദിരാഗാന്ധി രണ്ടാം കൊലപാതകത്തിന്‌ കാര്‍മികത്ത്വം വഹിച്ചു. അടുത്ത ഊഴം വീണ്ടും RSS ന്‌ തന്നെ കിട്ടി. 1992 ല്‍ ബാബരി മസ്ജിദ്‌ ധ്വംസനത്തിലൂടെ ഇന്ത്യയുടെ ചരമ ദിനങ്ങള്‍ക്ക്‌ ഒരക്കത്തിന്റെ വര്‍ധന കൂടി കൈ വന്നു. ഇപ്പോള്‍ ഇതാ സോണിയാ ഗാന്ധി(മന്മോഹന്‍ജി ഒക്കെ ഒരു കാഴ്ച പണ്ടം മാത്രമല്ലെ) ഇന്ത്യയുടെ കശാപ്പ്‌ വീണ്ടും നിര്‍വഹിച്ചിരിക്കുന്നു. സബാഷ്‌ . ഇനി വീണ്ടും ആര്‍.എസ്സ്‌.എസ്സിന്റെ അവസരമാണ്‌.അവരതെങ്ങിനെ നിറവേറ്റും എന്നതില്‍ മാത്രമെ ചര്‍ച്ചാ സാധ്യതയുള്ളൂ.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര നായകനെ വധിച്ചതിലൂടെ ആര്‍.എസ്സ്‌.എസ്സ്‌ നേടിയത്‌ രണ്ടു കാര്യങ്ങള്‍ ആയിരുന്നു. ഒന്ന്, ഈ നാട്ടിലെ പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ സാധിച്ചു. രണ്ട്‌, സ്വാതന്ത്ര്യമെന്ന ആശയത്തിന്റെ മൗലികമായ സ്വഭാവത്തെ തന്നെ കടപുഴക്കി എറിയാനായി. ശേഷം അടിയന്തിരാവസ്ഥയിലൂടെ, കോണ്‍ഗ്രസ്സിന്‌ ജനാധിപത്യത്തിന്റെ കടക്കല്‍ തന്നെ കത്തി വെക്കാനും പറ്റി. അങ്ങനെ ഭരിക്കുന്നവര്‍ക്ക്‌ നാടിന്റെ സ്വാതന്ത്ര്യം എങ്ങിനെയും നിര്‍വചിക്കാംഎന്ന ഒരവസ്ഥ കൈ വന്നു .
ബാബരി മസ്ജിദ്‌ ധ്വംസനം, ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുകളുടെ അന്തകനായിട്ടാണ്‌ ആര്‍.എസ്സ്‌.എസ്സ്‌ ലൂടെ പുനരവതരിച്ചത്‌.ഇപ്പോഴിതാ, ആണവകരാറിലൂടെ ഭാരതത്തിന്റെ പരമാധികാരവും വിദേശനയവും ചൈതന്യ രഹിതമാക്കി തന്നിരിക്കുന്നു കൊണ്‍ഗ്ഗ്രസ്സ്‌.
ഇനി അടുത്ത ഊഴക്കാര്‍ക്കായി ബാക്കിയുള്ളത്‌ ഇത്രയും കാര്യങ്ങള്‍ ആണ്‌.
1. കൊള്ളാവുന്ന ഒരു സൈന്യം.
2. പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തത.
3. 120 കോടി വരുന്ന നമ്മുടെ മാന്‍പവര്‍(ആള്‍ ബലം).
4. നമ്മുടെ മാധ്യമ മെഖല.
5. കഴിവുള്ള കുറെ ആളുകള്‍ക്ക്‌ ജന്മം നല്‍കുന്ന ചില യൂനിവേഴ്സിറ്റികള്‍.

അടുത്ത ഊഴക്കാരായ ആര്‍.എസ്സ്‌.എസ്സ്‌ കാര്‍ക്ക്‌ ഇതിലേതും തിരഞ്ഞെടുത്ത്‌ നശിപ്പിച്ചു കളയാന്‍ അവസരമുണ്ട്‌. അവരുടെ ഇതു വരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ആദ്യം കൈ വെക്കുക പ്രതിരോധ മെഖലയില്‍ ആയിരിക്കും.
ഇതൊരു പ്രവചനമാണ്‌.അടുത്ത 5 വര്‍ഷത്തിനിടക്ക്‌ ജീവനുണ്ടെങ്കില്‍, ഈ ബ്ലോഗ്‌ ഗൂഗിള്‍ പൂട്ടിയിട്ടില്ലെങ്കില്‍, നമുക്കീ പ്രവചനത്തിന്റെ കൃത്യത ചര്‍ച്ച ചെയ്യാം.

Thursday, July 17, 2008

അങ്ങനെ പാഠപുസ്തകം തിരുത്താമെന്നായി

അങ്ങനെ പാഠപുസ്തകം തിരുത്താമെന്നായി. വിദഗ്ദ സമിതിയുടെ (പാഠ്യപദ്ധതി തയ്യാറാക്കിയവരൊക്കെതന്നെയാണ്‌ കമ്മിറ്റിയിലും ഉള്ളത്‌) ശുപാര്‍ശകള്‍ സര്‍കാര്‍ അംഗീകരിക്കുമെന്നണ്‌ കരുതപ്പെടുന്നത്‌. നമ്മുടെ 'ബേബി' സാര്‍ പക്ഷെ ഇങ്ങനെ ഒരു ശുപാര്‍ശ വിദഗ്ദ സമിതി നല്‍കിയതായി അറിഞ്ഞിട്ടില്ല. 'ബേബിയല്ലെ' , ഇത്തിരി വൈകും കാര്യങ്ങള്‍ ഓടി കിട്ടാന്‍.
സാധാരണ കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും മുതിര്‍ന്നവരായി ഉണ്ടാകും. നമ്മുടെ സര്‍കാരില്‍ 'ബേബിയെ' നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. സംസ്കാരഭ്യാസവുമായി നടക്കുന്ന നമ്മുടെ സുധാകരന്‍ , 'ബേബിക്കൊരു' കിഴുക്കു കൊടുത്തത്‌ മാത്രമാണ്‌ ഒരപവാദം.
ഏതായാലും പാഠപുസ്തകത്തിലെ മാറ്റങ്ങള്‍ ഇതൊക്കെയായിരിക്കും.

.ഏഴാംക്ലാസ്‌ സാമൂഹ്യപാഠത്തിലെ വിവാദമായ 'മതമില്ലാത്ത ജീവന്‍' എന്ന് പാഠം 'മതസ്വാതന്ത്ര്യം' എന്ന ശീര്‍ഷകത്തോടെ പരിഷ്കരിക്കും
. മതനിഷേധമാണ്‌ ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക്‌ പകര്‍ന്നുകിട്ടുകയെന്ന വ്യാഖ്യാനം ഒഴിവാക്കി പകരം മതസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവുമാണ്‌ ഇന്ത്യയുടെ അടിസ്ഥാനം എന്ന്‌ പാഠത്തിലൂടെ മനസ്സിലാക്കും.
. ഏത്‌ മതത്തില്‍ വിശ്വസിച്ചാലും മതസൗഹാര്‍ദ്ദമാണ്‌ വേണ്ടതെന്ന സന്ദേശം സംഭാഷണങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തും.
.
നെഹ്റുവിന്റെ മതസൗഹാര്‍ത്തത്തെക്കുറിച്ചുള്ള മറ്റൊരു കുറിപ്പ്‌ ഉള്‍പ്പെടുത്തും.
. ജീവന്റെ പേരിനും മാറ്റമുണ്ടാകും. ജീവന്‍ എന്നതിന്‌ ഒരാളുടെ പേരിനപ്പുറം മനുഷ്യജീവന്‍ എന്ന ധ്വനികൂടിയുള്ളതിനാലാണ്‌ പേര്‌ മാറ്റുക

പ്രശ്നം പുസ്തകത്തില്‍ മാത്രമായിരുന്നില്ലല്ലോ. അധ്യാപക ബോധന സഹായി ആയിരുന്നല്ലോ യഥാര്‍ത്തവില്ലന്‍. കുട്ടികള്‍ എന്തു മനസ്സിലാക്കണം എന്നത്‌ അതിനകത്താണുള്ളത്‌. ആത്‌ കൂടി തിരുത്തുമോ അവോ ?..

Thursday, July 10, 2008

മുഖം തിരിച്ചു കിട്ടിയവര്‍

ഇത് എന്റെ നാടായ ചേന്നമങല്ലുരില് നടന്ന ഒരു de-adiction ക്യാമ്പിനെ കുറിച്ചുള്ള വിവരണം ആണ് :

മുസ്തഫയെ ഇന്ന് അങ്ങാടിയിലെ അധിക പേര്‍ക്കും അറിയാം. വൈകുന്നേരങ്ങളില്‍ അങ്ങിങ്ങായി കുശലം പറഞ്ഞിരിക്കുന്ന മെലിഞ്ഞ മനുഷ്യന്‍ ഞങ്ങളുടെ നട്ടിലെത്തിയിട്ട്‌ മൂന്ന് മാസം കഴിഞ്ഞു.പലരോടും ചിരപരിചിതനെന്ന പോലെയാണദ്ദേഹത്തിന്റെ പെരുമാറ്റം. സംസാരിക്കുമ്പോള്‍ ഒരു തരം ഭവ്യത മുഖത്ത്‌ നിന്ന് നിങ്ങള്‍ക്ക്‌ വായിച്ചെടുക്കാം.ബീഡി വലിച്ച്‌ ഇരുണ്ട്‌ പോയ ചുണ്ടുകളിലെ പുഞ്ചിരിയാണ്‌ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു ഘടകം. നാടിനൊട്‌ മൊത്തം ഒരു ആദരവ്‌ അയാളുടെ പെരുമാറ്റത്തിലുണ്ട്‌.
കൃത്യമായി പറഞ്ഞാല്‍ ഒരു ഏപ്രില്‍ ഒന്നിനാണ്‌ അയാള്‍ ഇവിടെ എത്തിയത്‌.കൂടെ മറ്റ്‌ 50 പേരും വിവിധ നാടുകളില്‍ നിന്നായി എത്തി. ആരും കൃത്യമായ മുഖഭാവങ്ങള്‍ ഉള്ളവരായിരുന്നില്ല. ഒരു തരം നിസ്സംഗത കളിയാടുന്ന 50 മുഖങ്ങള്‍. നമുക്കറിയാം ഒരു വിനോദ യാത്ര പോകുന്നവര്‍ക്കും ഒരു വിവാഹ ചടങ്ങിലെ മുഖങ്ങള്‍ക്കും ഉണ്ടാകും നിര്‍ണ്ണിതമായ ഒരു ഭാവം.അതിന്‌ കാരണം, ഇവരെല്ലാം ജീവിതത്തിന്റെ നിര്‍വചിക്കപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുന്ന, സ്വബോധത്തിന്റെ താല്‍പര്യങ്ങളെ മാത്രം തേടുന്നവരാണ്‌ എന്നതാണ്‌. മരണ വീടിന്റെയും, കളിസ്ഥലത്തിന്റെയും മുഖങ്ങള്‍ക്കും ഉണ്ടാക്കും ഇത്തരത്തില്‍ ഒരു പൊതു സൊഭാവം. സ്വബോധത്തില്‍ ജീവിക്കുന്നവര്‍ക്ക്‌, താന്താങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധ വശങ്ങളോട്‌ പ്രതികരിക്കേണ്ടത്‌ എങ്ങിനെയെന്നറിയാമെന്നതിനാലാണത്‌.
എന്നാല്‍ ഒരു തികഞ്ഞ മദ്യപാനിക്ക്‌ മേല്‍ പറഞ്ഞ നിര്‍ണ്ണിതമായ മുഖം സൂക്ഷിക്കാനാവില്ല.ആത്മാവിനെയും, ദൈവികാനുഗ്രഹങ്ങളില്‍ പെട്ട വിശേഷ ബുദ്ധിയെയും, ഒരു ഗ്ലാസ്സ്‌ മദ്യത്തിനു മുന്നില്‍ ജാമ്യം നല്‍കുന്നവരാണവര്‍. മുസ്തഫയും കൂട്ടുകാരും പറഞ്ഞ വിഭാഗത്തില്‍ നിന്നായിരുന്നു.
സ്വന്തം കുടുംബത്തിന്നും, സമൂഹത്തിന്നും ശാപമായി മാറിയ ഇവരെ കണ്ടെടുത്ത്‌ ശുശ്രൂഷിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്‌ IRW എന്ന ജമാ-അത്തെ-ഇസ്ലാമിയുടെ സേവന വിഭാഗമായിരുന്നു. സമൂഹം അവജ്ഞയോടെ മാത്രം കാണുന്ന, കുടുംബം പോലും കൈയൊഴിഞ്ഞ ഇവര്‍ക്ക്‌ നല്‍കാന്‍ മരുന്നായി സംഘാടകരുടേ പക്കല്‍, സ്നേഹോപദേശങ്ങളും, ആത്മീയദ്ധ്യാപനങ്ങളും സമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ തുറന്നു വെച്ച കഴ്ചകളും ആയിരുന്നു ഉണ്ടായിരുന്നത്‌.
ഒരു മുഴു കുടിയന്‌ നല്‍കാന്‍ മരുന്നുകള്‍ മതിയോ എന്ന് മുഖം ചുളിച്ചവരോട്‌ കാമ്പംഗമായ മാത്യു പറയുന്നത്‌ ഇങ്ങനെയാണ്‌ " എന്റെ സ്വന്തം അനുഭവത്തില്‍ മദ്യപാനം ചികിത്സ കൊണ്ട്‌ മാറ്റാന്‍ പറ്റുന്നതല്ല. ആത്മീയതയുടെയും, ദൈവ വിശ്വാസത്തിന്റെയും വഴിയിലൂടെ മാത്രമെ ഇത്‌ സാദ്ധ്യമാകൂ". കോട്ടയത്തുകാരനായ മാത്യു, കാമ്പ്‌ കഴിഞ്ഞു പുറത്തിറങ്ങിയത്‌ ഒരു പുതിയ മനുഷ്യനാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്‌.
മദ്യപാനം സ്വജീവിതത്തിന്റെ അച്ചടക്കത്തെ മുച്ചൂടും നശിപ്പിച്ചു കഴിഞ്ഞ ഇവരെ, ഞങ്ങളുടെ നാട്ടിലെ ഹൈസ്കൂളിലെ വിശാലമായ കോംബൗണ്ടിനകത്ത്‌ എങിനെ തളച്ചിടും എന്നതിന്ന് മുന്‍ പട്ടാളക്കാരനായ ഹരിദാസ്‌ പറയുന്നത്‌ " മദ്യാസക്തിയില്‍ മുങ്ങിയവരെ ശ്രദ്ധിക്കാന്‍ ജാഗരൂകരായി നിലയുറപ്പിച്ച്‌ കാമ്പിനെ വളഞ്ഞു നിന്ന IRW വളണ്ടിയര്‍മാര്‍ BSF കമാണ്ടോകളെ ഓര്‍മിപ്പിക്കുന്നു" നന്മണ്ടക്കാരന്‍ തുടരുന്നു " വിറക്കുന്ന ശരീരവുമായി കയറി വന്ന ഞാന്‍ ഇന്ന് പൂര്‍ണ്ണ സംതൃപ്തനും മദ്യ വിമോചിതനും ആണ്‌.
ഇങ്ങിനെ അന്‍പതിലതികം ആളുകളുടെ അനുഭവ സാക്ഷ്യങ്ങള്‍ക്ക്‌ വേദി ആയി കൊണ്ട്‌ ചെന്നമംഗല്ലൂരിന്റെ മണ്ണ്‍, പുതുമ നിറഞ്ഞ ഡി-അഡിക്ഷന്‍ കമ്പിനെ വരവേറ്റ ദിന രാത്രങ്ങളായിരുന്നു ഏപ്രില്‍ മാസത്തിലെ ആദ്യ വാരങ്ങള്‍. വിവിധ സെഷനുല്‍കളിലായി ഡോക്ടര്‍മാര്‍,മത പണ്ഡിതര്‍, സമൂഹ്യ സേവകര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ എടുത്തു. ഓരോ ക്യാമ്പ്‌ അംഗത്തിന്റെയും കുടുംബാംഗങ്ങളുടെ സംഗമവും പുതുമ നിറഞ്ഞ പരിപാടിയായിരുന്നു.ഇങ്ങനെ ഒട്ടനവധി അനുഭവങ്ങളുടെ രംഗ ഭൂമിയെ പേന കൊണ്ട്‌ അടയാളപ്പെടുത്താനെനിക്കാവുന്നില്ല.
ഒത്തിരി പേര്‍ക്കിതൊരു പുതു ജീവിതത്തിന്റെ തുടക്കമാണ്‌. ഏവിടെയൊക്കെയോ ഉടക്കി നില്‍ക്കുന്ന ജീവിതത്തിന്റെ കലപ്പയെ മിനുക്കിയെടുത്ത്‌, പുത്തനാവേശത്തോടെ മണ്ണിലെക്കിറങ്ങാന്‍ അവര്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്‌. മടങ്ങിപ്പോയവര്‍ക്കു ഇനി നിസ്സംഗ മുഖങ്ങളെ വെടിഞ്ഞ്‌ മാനുഷിക ഭാവങ്ങളെ വരിക്കാം. സ്വന്തം കുടുംബത്തിന്റെ കൂടെ സന്ധ്യയുടെ സംഗീതം കേള്‍ക്കാം. കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ഓമനിക്കാനും ഇനിയും അവരുടേ ജീവിതം ബാക്കിയുണ്ട്‌.
ക്യാമ്പ്‌ ഡയറക്ടര്‍ മുസ്തഫ മാസ്റ്റര്‍ക്കും കൂട്ടുകാര്‍ക്കും ഇരുപത്‌ ദിനരാത്രങ്ങല്‍ ഉജ്ജ്വലമാകുന്നത്‌ എങ്ങിനെയെന്ന്, നമ്മുടെ നാട്ടുകാരനായ തേക്കുമ്പാലിയുടെ വാക്കുകളില്‍ കാണാം "മുസ്തഫക്കും ചെങ്ങാതിമാര്‍ക്കും പടച്ചോന്‍ സ്വര്‍ഗ്ഗം കൊടുത്തില്ലെങ്കില്‍ പിന്നെ ഇനി ആര്‍ക്കും അതു കിട്ടില്ല."

Tuesday, July 08, 2008

വേള്ഡ് ട്രേഡ് സെന്റര് ദുരൂഹത തീരുന്നില്ല.

2001 ഇല് വേള്ഡ് ട്രേഡ് സെന്റര് തകര്ന്ന് വീണപ്പോള് തുടങ്ങിയ വിവാദങ്ങള്ക്ക് ഇപ്പോഴും തിരശീല് വീണിട്ടില്ല.അന്നു തന്നെ പല മീഡിയകളും ഒത്തിരി സംഷയങ്ങല്‍ ഉന്നയിച്ചിരുന്നു. ആരും അതിനു കൃത്യമായി മറുപടി നല്‍കിയതായി അറിയില്ല. മൈകല്‍ മൂര്‍ ആയിരുന്നു ആദ്യമായി അതിനെ കുറിചു ഡോക്ക്യുമന്റ്രി ഇറക്കിയത്‌. ഇപ്പൊ ഇതാ മാധ്യമം പത്രം വീണ്ടും വെടി പൊട്ടിച്ചിരിക്കുന്നു.
ഫോട്ടോയില് ക്ലിക്ക് ചെയ്താല് വലുതായി കിട്ടും.
ഏതായലും അമേരിക്കയിലെ പലര്‍കും ഒരു സംഭവത്തെ കുറിച്ചു മുന്നറിവ്‌ ഉണ്ടായിരുന്നു എന്നതില്‍ സംശയം ഇല്ല.

Sunday, June 22, 2008

എഴുത്തുകാരുടെ ആത്മീയ ലോകം

എഴുത്തുകാരുടെ ആത്മീയ ലോകം

ലോകത്തിലെ സമ്പന്ന നഗരങ്ങളില്‍ ഒന്നില്‍ കാഷായ വസ്ത്രധാരികള്‍ സ്തൊത്രങ്ങല്‍ ഉരുവിട്ടു റോഡരികിലൂടെ കൂട്ടമായി നീങ്ങുന്നത്‌ കണ്ടപ്പോള്‍ അത്ഭുതം കൂറിയിരുന്നു. ലോകം മുഴുവന്‍ കറങ്ങി നടക്കാന്‍ ഇവര്‍ക്‌ എവിടുന്നാണ്‌ പണം കിട്ടുന്നത്‌ എന്ന് ഞാന്‍ സംശയിച്ചു.പക്ഷെ ഒരു മതത്തിന്റെ ബഹുമാന്യരായ വ്യക്തികളായിരിക്കെ, പുറമെ നിന്നു കൊണ്ട്‌ പണത്തിന്റെ സ്രൊതസ്സ്‌ അന്വേഷിക്കുന്നത്‌ അല്‍പത്തരവും കണ്ണുകടിയും ഉണ്ടെന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ അനാവശ്യ ചിന്തകളില്‍ നിന്ന് പിന്‍-വാങ്ങുകയായിരുന്നു.
എല്ലാ മതങ്ങളിലും അവരവരുടെ ശക്തി കെന്ദ്രങ്ങളില്‍ ഇതൊക്കെ സംഭവിക്കാം എന്നായിരുന്നു എന്റെ ന്യായീകരണം. നമുക്കറിയാത്തതിന്റെ പേരില്‍ മറ്റൊരാളുടേ കര്‍മ്മങ്ങളെ വിമര്‍ശിക്കുന്നത്‌ ശരിയല്ല. ഒരു സന്യാസി അദ്ദേഹത്തിന്റെ മതത്തില്‍ നിന്ന് കൊണ്ട്‌ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ ആ മതത്തിന്റെ അനുയായികള്‍ അയാള്‍ക്കാവശ്യമുള്ള പണം നല്‍കും.ഒരു പക്ഷെ അയാള്‍ മതപരമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി തന്നെ വന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ചെന്ന് വരാം.അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാനുള്ള അസാമാന്യ കഴിവ്‌ എനിക്കില്ല.
എന്നാല്‍ അതേ സന്ന്യാസി തനിക്കുള്ള അംഗീകാരം വ്യക്തി പരമായ നേട്ടങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ പ്രശ്നത്തിന്റെ മര്‍മ്മം മാറുന്നു.ആത്മീയതതയെ മികച്ച കച്ചവട മേഖലയായി അയാള്‍ കണ്ടെത്തി ക്കഴിഞ്ഞു എന്ന് മനസ്സിലാക്കാം. ഇത്‌ മറ്റു മതങ്ങള്‍കും ബാധകമാണ്‍. ഒരു ക്രിസ്ത്യന്‍ പുരോഹിതനോ, മുസ്ലിം പണ്ഡിതനോ ഇങ്ങനെ ചെയ്താല്‍ അത്‌ ആത്മീയതയുടെ വിപണനമായി കരുതപ്പെടും.
ആത്മീയതയെ കരുത്തും മോചനമാര്‍ഗവുമായി കാണാന്‍ ആഗ്രഹിക്കുന്ന ഒരാളെ സമ്പന്ധിച്ചിടത്തോളം വിപണി സാധ്യതകള്‍ പ്രലോഭനങ്ങളാവാറില്ല. ദൈവികമായ അറിവുകളുടെ അടിത്തറയില്‍ നിന്ന്, മാനുഷിക മൂല്യങ്ങളെ വക വെച്ചു കൊണ്ട്‌ ജീവിക്കുന്നയാള്‍, അയാളുടേ നന്മകള്‍ക്ക്‌ സ്രോതസ്സ്‌ കണ്ടെത്തുന്നത്‌ ആത്മീയതയില്‍ നിന്നാണ്‌. മലബാര്‍ സമരത്തിന്റെ ഊര്‍ജ്ജം ആത്മീയത ആയിരുന്നു.മതര്‍ തെരേസ ആത്മീയ സരണിയില്‍ നിന്നുള്ള പ്രതിനിധി തന്നെ.
പക്ഷെ , ഇങ്ങനെ രണ്ടു സാധ്യതകള്‍ ഉള്ള ആത്മീയതയെന്ന വളരെ സെന്‍സിറ്റിവ്‌ ആയ ഒരു വിഷയത്തെ നമ്മുടെ ചില എഴുത്തുകാര്‍ ചാകര കിട്ടിയ പോലെ ആഘോഷിക്കുന്നത്‌ കണ്ടു. സന്തോഷ്‌ മാധവനും, യോഹന്നാനും, തങ്ങളുപ്പാപമാരും, ഒന്നുമല്ലാത്ത ദിവ്യന്മാരും വിസര്‍ജ്ജിച്ച മാലിന്യത്തെ മുന്നില്‍ വെച്ച്‌ അവര്‍ ആത്മീയതയെന്ന അതി-ബ്രുഹത്‌ ഗാംഭീര്യമുള്ള പദത്തെ തങ്ങളുടേതായ ചില്ല് മേടയിലുരുന്ന് കല്ലെറിയുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഒരാള്‍ ചോദിക്കുന്നത്‌ ആള്‍ ദൈവങ്ങളെ വിമര്‍ശിക്കുന്നവര്‍ മതങ്ങളെ വെറുതെ വിടുന്നതെന്ത്‌ എന്തുകൊണ്ട്‌ എന്നാണ്‌. ഇവിടെ ആള്‍ ദൈവവും മതവും തമ്മിലുള്ള അജ-ഗജാന്തരം മറന്നു കൊണ്ടാണ്‌ സ്വയം കൃത കിണറ്റില്‍ ഇരുന്ന് ഇദ്ദേഹം ഇങ്ങനെ ചോദിച്ചു പോകുന്നത്‌.
20 ലക്ഷം പേരെ കൊന്ന കംബൊഡിയന്‍ മുന്‍ പ്രസിഡന്റ്‌ പോള്‍ പോട്ടും, അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിച്ച്‌ രാജ്യ നേതൃത്തതിലേക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ വന്ന ലെനിനും ഒരേ പ്രത്ത്യയ ശാസ്ത്രത്തില്‍ നിന്നായിരുന്നു കര്‍മ്മങ്ങള്‍ അനുഷ്ടിച്ചിരുന്നത്‌.ആയിരക്കണക്കിന്‍ പാലസ്തീനി കുഞ്ഞുങ്ങളുടെ മാറിലേക്ക്‌ നിര്‍ദാക്ഷിണ്ണ്യം വെടിയുതിര്‍ക്കുന്ന ഇസ്രായേലി സര്‍കാരും, 14 കാരിയായ ആനി ഫ്രാങ്കും ഒരെ മതത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌.
ഇവ രണ്ടും രണ്ടായി കാണാനുള്ള വകതിരിവ്‌ നമുക്കുണ്ടാകണം.മതങ്ങളില്‍ വിശ്വസിക്കുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യാത്തവരാരുണ്ട്‌ നമ്മുടെ കൂട്ടത്തില്‍. മതം എന്നാല്‍ ജീവിത രീതിയാണ്‌. നമ്മുക്ക്‌ ലഭ്യമായ അറിവില്‍ നിന്നും മനനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന കാഴ്ചപ്പാടുകള്‍ നമ്മുടെ മതമാകുന്നു. അതിന്റെ സംരക്ഷണം നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ നാം ശ്രമിക്കുന്നു. ഇതാണ്‌ നാമെല്ലാവരും ചെയ്യുന്നത്‌.ആ അര്‍ത്ഥത്തില്‍ നാമെല്ലാവരും വിശ്വാസികളും മതപ്രചാരകരും തന്നെ.

അപ്പൊള്‍ ആത്മീയ കച്ചവടവും, മത വിശ്വാസവും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്‌? ഒരാള്‍ വിശ്വാസി ആകുന്നതും അതിന്റെ പ്രചാരണം നടത്തുന്നതും അതിനു വേണ്ടി പണിയെടുക്കുന്നതും എല്ലാം കച്ചവട താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയാണെന്ന് കണ്ണടച്ച്‌ പറയാനോക്കില്ല. .നമ്മുടെ ചിന്തകളുടെ പേരില്‍ നാം അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍ നമ്മുടെ മതപരമായ സങ്കല്‍പങ്ങല്‍ അംഗീകരിക്കപ്പെടുന്നതിന്‌ തുല്ല്യമാണത്‌.നാം ലേഖനങ്ങളും പുസ്തകങ്ങളും എഴുതുമ്പോള്‍ നമ്മുടെ ആശയപ്രക്ഷേപണമാണ്‌ ഉദ്ദേശിക്കുന്നത്‌, അത്‌ വിപണനം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ ആശയങ്ങളുടെ വിപണി സാധ്യത എന്ന് കണ്ണടച്ച്‌ പറയാനൊക്കുമോ?.യത്ഥാര്‍ത്തത്തില്‍ പറ്റില്ല.ഒരാളുടെ താല്‍പര്യങ്ങള്‍ എങ്ങനെയിരിക്കുന്നു എന്നതിനനുസരിച്ചേ അതിനെ തരം തിരിക്കാനാവൂ. തിരക്കു പിടിച്ച തെരുവില്‍ പുതിയ വിദ്യകളുമായി പ്രത്യക്ഷപ്പെട്ട്‌ ആളെ കൂട്ടുന്ന തെരുവ്‌ സര്‍കസുകാരനെ ഓര്‍ത്തു നോക്കൂ. അയാള്‍ തന്റെ കഴിവുകളുടെ വിപണി സാദ്ധ്യത തേടുന്നയാളാണ്‌. എന്നാല്‍ അതേ തെരുവില്‍ മറ്റൊരാള്‍ തന്റെ മെയ്‌ വഴക്കവും ധൈര്യവും ഉപയോഗിച്ചു കാറിനടിയില്‍ പെട്ടു പോകാവുന്ന ഒരു കുഞ്ഞിനെ കൈ പിടിച്ചു രക്ഷപ്പെടുത്തിയാല്‍ നാമതിനെ വിപണി സാധ്യതയായി കാണില്ല. അതിനയാള്‍ക്ക്‌ കിട്ടുന്ന അവാര്‍ഡുകള്‍ അയാളുടെ കച്ചവടത്തിലെ ലാഭവുമല്ല.
ഇതേ തത്വം, അത്മീയതയുടേ തെരുവിലും പ്രയോഗ സാധ്യമാണ്‌. സര്‍കസുകാരന്റെ രൂപത്തില്‍ ഒരു സന്ന്യാസിയൊ,കമ്മ്യൂണിസ്ത്‌ താത്ത്വികനോ,അച്ചനോ,തങ്ങളോ,യുക്തിവാദിയോ ഒക്കെ പ്രത്യക്ഷപ്പെട്ടേക്കാം. ഇവരില്‍ ആര്‍ക്കും താന്താങ്ങളുടെ ആശയത്തെ പ്രക്ഷേപണം ചെയ്യാം, വിപണനം നടത്തുകയും ചെയ്യാം. അതായത്‌ യുക്തിവാദിയും, കള്ള യുക്തിവാദിയും സന്യാസിമാരും, കള്ള സന്യാസിമാരും, താത്വികരും കള്ള താത്വികരും ഒക്കെ ഒരേ കപ്പലിലെ യാത്രക്കാരാണ്‌. ഇതൊന്നും അടിസ്ഥാന പരമായ ആത്മീയതയെയും മത സങ്കല്‍പത്തെയും ദുര്‍ബലപ്പെടുത്തില്ല. മറിച്ച്‌ രണ്ടും രണ്ടായി കാണാനുള്ള വകതിരിവ്‌ നാം സ്വായത്തമാക്കണം എന്നു മാത്രം
ഇങ്ങനെ വിവിധ തലങ്ങളുള്ള ഒരു വിഷയത്തെ, ഏകമാനത്തില്‍ വിവക്ഷിച്ച്‌ എറിഞ്ഞുടക്കാനാണ്‌ ഇവിടെ പലരും ശ്രമിക്കുന്നത്‌. അത്‌ ആപല്‍കരമാണ്‌.

Thursday, June 12, 2008

പള്ളിയില് വെച്ചൊരു ഡയിറ്റ്ങ്

പള്ളിയില് വെച്ചൊരു ഡയിറ്റ്ങ്

ഓഫീസില് നിന്നും ജോലി ആവശ്യാര്ത്ഥം അമേരിക്കയില് പോയപ്പോള് ഉണ്ടായ ഒരു പാടു അനുഭവങ്ങളുണ്ട്. എല്ലാം എഴുതണം എന്നുണ്ട്. പക്ഷെ സ്വസ്ഥമായി ഒരു സമയം കിട്ടുന്നില്ല. കോഴിക്കോട്കാരായ നൌഫലിന്റെയും ഹസീബയുടെയും അവരുടെ കുസ്ര്തി കുടുക്കയായ മകന് അമീനിന്റെയും ന്യൂയോര്കിലെ വീട്ടില് പോയത്. ഹസീബ പൊറോട്ടയും മട്ടന് കറിയും തന്നത്. പിന്നെ അവരുടെ കൂടെ ന്യൂ യോര്ക്ക് നഗരം ചുറ്റിക്കറങ്ങിയത്. വിശ്വ പ്രസിദ്ധമായ നയാഗ്ര കാണാന് പോയി വരുമ്പോള് പോലീസ് പിടിച്ചത്. ഇടയ്ക്ക് പെട്ടെന്ന് അസീസ് സാഹിബിനെ ഓര്മ വന്നു. അപ്പൊ മനസ്സിലേക്ക് ഓടി വന്ന ഒരു സംഭവം ഇതാ ഇവിടെ നിങ്ങള്ക് pdf ഇല് വായിക്കാം.

Devon_memories

Sunday, May 25, 2008

ശ്രീശാന്തിനൊട്‌ കാണിക്കുന്നത്‌

ശ്രീശാന്തിനൊട്‌ കാണിക്കുന്നത്‌

അടപ്പില്ലാത്ത ടിന്നില്‍ ഇന്ത്യന്‍ ഞണ്ടുകളെ കയറ്റി അയച്ച ഒരു കഥ പറഞ്ഞു കേള്‍കാറുണ്ട്‌.എന്തു കൊണ്ട്‌ ഈ ഞണ്ടുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ലെന്ന് അത്ഭുതം കൂറിയ സായിപ്പിനോട്‌ രാജീവ്‌ ഗാന്ധി പറഞ്ഞ വാക്കുകളാണ കഥയുടെ മര്‍മ്മം. ഞണ്ടുകള്‍ക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കാത്തതോ കൊണ്ടല്ല, ഇവയെല്ലാം ഒരെണ്ണം കുറയാതെ ഉദ്ദിഷ്ട സ്ഥലത്ത്‌ എത്തുന്നത്‌ മറിച്ച്‌ കയറിപ്പോകാന്‍ ശ്രമിക്കുന്ന ഞണ്ടിനെ പിന്നില്‍ നിന്ന് സഹ ഞണ്ടുമാര്‍ വലിച്ചു താഴെയിടുന്നതാണ യഥാര്‍ത്ഥ കാരണം.
ഇന്ത്യന്‍ ഉപരിവര്‍ഗത്തെ പരാമര്‍ശിച്ചു കൊണ്ടാണ ഈ കഥ സാധാരണ പറയാറ.ഇക്കഥയുടെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടില്ലെന്ന് തോന്നാന്‍ നിമിത്തമായത്‌ കഴിഞ്ഞ ഒരു മാസമായി ക്രിക്കറ്റ്‌ കളിക്കാരനായ ശ്രീശാന്തിനെ പരിഹസിച്ചു കൊണ്ട്‌ മഴവെള്ളം പോലെ വരുന്ന മെയ്‌ലുകള്‍ കണ്ടതാണ. സഹകളിക്കാരന്റെ മുഖമടച്ച അടി കിട്ടി കലങ്ങിയ കണ്ണുമായി ഗ്രൗണ്ടില്‍ നില്‍കുന്ന ആ പയ്യന്റെ ദയനീയ മുഖമാണ എല്ലവരുടെയും പരിഹാസ ഹേതു.
ഈ ചെറുപ്പക്കാരന്‍ അരെയെങ്കിലും ഉപദ്രവിചതായി ആരും പറഞ്ഞു കേട്ടിട്ടില്ല.കളി മോശമാണെന്നും പറയാറില്ല,( എന്നാല്‍ പിന്നെ ക്രിക്കറ്റ്‌ കണ്‍-ട്രോള്‍ ബൊഡ്‌ കുന്നിക്കു പിടിച്ചു പുറത്തിട്ടു കൊള്ളും). പിന്നെ മലയാളിയായ ഈ ചെറുപ്പക്കാരനെ എല്ലാവരും വളഞ്ഞു പിടിച്ചു അക്രമിക്കുന്നത്‌ എന്തിനാണ്‍? .കഴിഞ്ഞ കുറേ കാലങ്ങളായി മലയാളികളുടെ മെയില്‍ ബോക്സുകളിലെ വിശിഷ്ട വിഭവമായി ശ്രീശാന്ത്‌ പരിഹാസങ്ങ്ല് നിറഞ്ഞെതെങ്ങിനെ ?കളിയില്‍ പല മേഖലയിലും കേമത്തം പ്രകടിപ്പിച്ചപ്പോഴും, സ്ഖലിതങ്ങള്‍ തേടി നമ്മുടെ കണ്ണുകള്‍ അവന്റെ പിറകെ നടന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത്‌, കളി നന്നായതില്‍ അഭിനന്ദിക്കുകയോ ഇഷ്ടമില്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ആയിരുന്നു.
ഇങ്ങനെയൊന്നുമല്ലാതെ ഏറ്റവും മോശമായ രൂപത്തില്‍ പ്രതികരിക്കാന് നമ്മെ പ്രേരിപ്പിച്ചത്‌ ഒരു പക്ഷെ ആ ചെറുപ്പക്കാരന്റെ സഹചമായ പ്രകടനാത്മകതയും, മാതാപിതാക്കളുടെ വാഗ്വിലാസങ്ങളുമായിരിക്കണം. അയാളുടെ പ്രക്രുതത്തിലെ തകരാറുകള്‍ നമുക്കറിയാം, അതിലധികം മാതാപിതാക്കളുടെ വിവിധ സന്ദര്‍ഭങ്ങളിലെ ജാഡയും നമ്മളറിഞ്ഞതാണ്. ഇതിന്റെ പേരിലാണോ കഴിവുണ്ടായിരിക്കെ ഇയാളെ നമ്മള്‍ ക്രൂരമായി അപഹസിക്കുന്നത്‌. എങ്കില്‍ പിന്നെ കേരളത്തിലെ ഒട്ടു മിക്ക നടീ-നടന്മാരും, അവരുടെ രക്ഷിതാക്കളും കാട്ടി ക്കൂട്ടുന്നതിനെ മെയില്‍ ബൊക്സുകളില്‍ നിത്യ വിഭവമാക്കേണ്ടി വരും.എന്തിലധികം പറയണം, മകന്‍ ഒരു ഡോക്ടറോ എഞ്ചിനിയറോ ആയാല്‍ തന്നെ നടപ്പിലും ഇരിപ്പിലും ദ്രുത മാറ്റങ്ങള്‍ കാണപ്പെടുന്ന രക്ഷിതാക്കളിലെ നമ്മുടെ കൂടെ ? ഇവരുടെ ഒക്കെ വാക്കുകളില്‍ മക്കള്‍ ഈ ഗണത്തില്‍ അഗ്രജന്‍ ആണെന്നും, മറ്റാരും നേടിയെടുക്കാത്തതാണെന്നും അല്ലെ അനുഭവപ്പെടാറ്.

സംസാരിക്കുംബോള്‍ മകന് കയ്യെത്തിപ്പിടിച്ച ഗിരി ശൃഖങ്ങളും അവിടെ അവന്‍ മാത്രം നെരിടേണ്ടി വന്ന പ്രയാസങ്ങളുമെല്ലാം കുത്തിയൊലൊച്ചു വരാറില്ലെ. ചക്കിക്കൊത്ത ചങ്കരന്‍ കണക്കെ മകനിലും കാണാറില്ലെ ഈ പറയപ്പെടുന്ന ശ്രീശാന്ത്‌ പ്രതിഭാസങ്ങള്‍. നിമിഷം കൊണ്ട്‌ പൊതു ധാരയില്‍ ക്രീമീലെയറാവാനല്ലെ പുന്നാര മകനും ശ്രമിക്കറ്.അതായത്‌ ഈ ശ്രീശാന്തും അച്ചനമ്മമാരുമെല്ലാം നമ്മുടെ തന്നെ കൂടെയുള്ള സഹനടന്മാരാണ്. കണ്ണാടി നോകാതെ ജീവിക്കുന്ന നമുക്ക്‌ ക്രിക്കറ്റ്‌ ഉപജീവനമാക്കി ജീവിക്കുന്ന ആ പയ്യനെ വെറുതെ വിട്ടു കൂടെ.
പക്ഷെ നമുക്കതാവില്ല. നാളെ ശ്രീശാന്തിനെ ആരെങ്കിലും നാഭിക്ക്‌ ചവിട്ടി താഴെയിട്ടാലും നമ്മള്‍ ചിരിക്കും.നുറു കണക്കിനു കോമാളി മെയിലുകള്‍ രൂപപ്പെടും.നമുക്ക്‌ ഇങ്ങനെ അര്‍മാദിക്കാന്‍ അരെങ്കിലും ഇരകളായി വെണം എന്നതാണ വസ്തുത. നമ്മിലെ തിന്മകള്‍ ആളു കാണാതിരിക്കാന്‍ കണവ മത്സ്യം കുളം കലക്കി മറ പിടിക്കുന്ന പോലെയുളള ഒരു ഏര്പ്പാടണിത്. മറ്റുള്ളവരുടെ കാഴ്ച നമ്മിലേക്ക്‌ എത്താതിരിക്കാന്‍ നമുക്ക്‌ വേറെ മാര്‍ഗങ്ങളില്ല. ഇതിനെ നാടന്‍ ഭാഷയില്‍ തോക്കില്‍ കയറി വെടി വെക്കുക എന്നു പറയും.
വാല്‍ കഷ്ണം:
20-20 ക്രിക്കറ്റൊടു കൂടി, ഈ കളി ഒരു സര്‍കാര്‍ തൊഴില്‍ എന്ന അവസ്ഥയില്‍ നിന്ന് കൊര്‍പൊരേറ്റ്‌ ജോലി ആയി മാറി.അപ്പോ മദ്യ മുതലാളി ചിലപ്പോ ദ്രാവിടിനെ തെറി വിലിചെന്നു വരും.

Monday, May 12, 2008





See the beauty of my village :
I humbly entering to the blogers' world, where I have been wandering around for last one year. I know blogs are limited for online people. But I wanted to say something to echoing back. So I do.
shahir