Tuesday, December 02, 2008

മാധ്യമങ്ങള്‍ ജീവിക്കാനുള്ള അവകാശം വലിച്ചു കീറുന്നു

ഉത്തരവാദിത്തമില്ലാത്ത മാധ്യമങ്ങള്‍ ഭീകരരെ സൃഷ്ടിക്കുന്ന വിധം നോക്കൂ. മാന്യനായി ജീവിക്കുന്ന ഒരു മനുഷ്യനെ പിടിച്ച്‌ തീവ്രവാദിയാക്കി. അത്‌ റ്റിവി-പത്ര മാധ്യമങ്ങളിലൂടെ എക്സ്ക്ലുസീവ്‌ ആയി പ്രക്ഷേപണം ചെയ്യുക, എന്നിട്ട്‌ തെറ്റ്‌ പറ്റിയതാണെന്നറിഞ്ഞിട്ടും തിരുത്താന്‍ സന്നധമാവാതിരിക്കുക. എത്ര ക്രൂരമായിട്ടാണ്‌ നമ്മുടെ മാധ്യമങ്ങള്‍ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം വലിച്ചു കീറുന്നത്‌.
കഷ്മീരില്‍ പിടിക്കപ്പെട്ട ജബ്ബാര്‍ എന്നയാളാണെന്ന് പറഞ്ഞ്‌, ജമാ-അത്തെ ഇസ്ലാമി കേരളയുടെ സംസ്ഥാന സെക്രറ്റരി എന്‍ എം അബ്ദുറഹിമാന്റെ ഫോട്ടൊയാണ്‌ നമ്മുടെ ചാനലുകാര്‍ എക്സ്ക്ലുസിവ്‌ കാണിച്ചത്‌.
കപട ദേശസ്നേഹം പറയുന്ന യുവമോര്‍ച്ചക്കാരന്‍ നടത്തിയ പത്ര സമ്മേളനത്തിന്റെ ചുവടു പിടിച്ചാണ്‌ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വൃത്തിക്കേട്‌ കാണിച്ചത്‌. എറ്റവും വലിയ തമാശ ഈ യുവമോര്‍ച്ചാ നേതാവിന്റെ കൂടെ തന്നെ അബ്ദുറഹിമാന്‍ ഒരാഴ്ച മുന്‍പെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു എന്നതാണ്‌.
ഇങ്ങനെ പോയാല്‍, ഇവന്മാര്‍ ബിന്‍ലാദന്‍ ആണെന്ന് പറഞ്ഞു എതെങ്കിലും താടി വെച്ച പാവത്തെ പൊക്കി കൊണ്ടുവരാനും സാധ്യതയുണ്ട്‌.
നാളെ ഈ പാവം മനുഷ്യനെ വഴി നടക്കുമ്പോള്‍, ഏതെങ്കിലും 'ദേശസ്നേഹി' കല്ലെടുത്തെറിഞ്ഞാല്‍, ഈ ചാനലുകാര്‍ അതിനു സമാധാനം പറയുമൊ? എതെങ്കിലും യാത്രക്കിടയില്‍ ഇദ്ദേഹത്തെ സഹ യാത്രികര്‍ സംശയിച്ച്‌ ഉപദ്രവിച്ചാല്‍ ആര്‌ സമാധാനം പറയും ? യുവമോര്‍ച്ചക്കാരന്‍ രമേഷ് പറയണം. ചാനലുകാര്‍ മറുപടി പറയണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

1 comment:

Saritha said...

it was too late to open your note book.well shahir its better late than never.anyway i havent completely gone through your blogs.well its all sounds great.when i get time i would like to read it again.

my bolg is nothing serious.its jus a scribling pad of my stupidities.jus forgive if anything hurt you